2011, ഏപ്രി 5

ജമായത്ത് വീട്ടില്‍ അസ്‌ലം - അല്‍ഷിമേഴ്സ് ബാധിതരുടെ കേരളം

കണ്ണൂരു കാരി വിജയമ്മ കോഴിക്കോടുകാരന്‍ ജമായത്ത് വീട്ടില്‍ അസ്‌ലമിനെ സന്ദര്‍ശിച്ചത് അംഗീകരിക്കാനാവില്ലെന്നും അവര്‍ തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്നും വയലാര്‍ രാജമ്മ കൊല്ലത്ത് പ്രസ്താവിച്ചു.

പ്ണ്ടുമുതലേ തനിക്കു വയലാര്‍ രാജമ്മയുടെ വീട്ടുകാരുമായി അടുത്ത ബന്ധം ഉണ്ടെന്നും കഴിഞ്ഞ 28-ആം തീയതിയും കൂടി വയലാര്‍ രാജമ്മയുടെ അനുജത്തി വയനാട്ടില്‍ ഇപ്പോള്‍ കുടിയേറി താമസിക്കുന്ന മൈമ്മുനാ ഷാനവാസ് കോഴിക്കോട്ടുള്ള വീട്ടില്‍ എത്തി തന്നോട് ബന്ധപ്പെട്ടിരുന്നെന്ന് ജമായത്ത് വീട്ടില്‍ അസ്‌ലം ദില്ലിയില്‍ വ്യക്തമാക്കി, "ചര്‍ച്ച" യില്‍ സംതൃപ്തയായ മൈമ്മുനാ ഷാനവാസ് ഉടനെ ഒരു ദിവസം തന്റെ സഹോദരിമാരായ പുതുപ്പള്ളി കുഞ്ഞമ്മയെയും  ചെന്നിത്തല രമ യെയും കൂട്ടി വീണ്ടും എത്താമെന്നു ഉറപ്പു പറഞ്ഞിരുന്നതാണെന്നും, മൈമ്മുനാ ഷാനവാസിനെ കൂടാതെ ഇവരുടെ ബന്ധുക്കളായ കോഴിക്കോട്ടുള്ള ധീരേന്ദ്രനും മലപ്പുറത്തുള്ള പാണം പറമ്പില്‍ യൂത്ത ലൈലയും തന്റെ വീട്ടില്‍ സന്ദര്‍ശകരായിരുന്നുവെന്നും  ഇക്കാര്യങ്ങള്‍ ഒക്കെ അറിയാവുന്ന വയലാര്‍ രാജമ്മ ഇപ്പോള്‍ ബേജാറാകുന്നത് എന്തിനെന്നു മനസിലാകുന്നില്ലെന്നും ജമായത്ത് വീട്ടില്‍ അസ്‌ലം പറഞ്ഞു.

എന്നാല്‍ താന്‍ കോഴിക്കോട്ട് ജമായത്ത് വീട്ടില്‍ അസ്‌ലമിന്റെ വീട്ടില്‍ പോയത് സത്യമാണെന്നും അത് തന്റെ വീട്ടില്‍ പുതിയ ബന്ധുക്കളായ കോഴിക്കോട്ടുള്ള ധീരേന്ദ്രനും തൊടുപുഴ ജോസിയും വന്നപ്പോള്‍ ചായ കൊടുക്കാന്‍ പാല്‌ കടം ചോദിക്കാന്‍ ആണെന്നും അല്ലാതെ "അവിടെ മറ്റൊന്നും" നടന്നിട്ടില്ലെന്നും തിരിച്ചുവന്നപ്പോള്‍ താന്‍ ഉടുത്തിരുന്നത്‌ അസ്‌ലമിന്റെ മുണ്ട് ആയിരുന്നെന്ന്‌ അസൂയാലുക്കള്‍ വെറുതേ പറയുന്നതാണെന്നും മൈമ്മുനാ ഷാനവാസ് അറിയിച്ചു.



 

വാല്‍ക്കഷണം : ഈ പോസ്റ്റിനാധാരമായ വാര്‍ത്ത വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക