2011, മാർ 3

കൊ­ക്കോ­ക്കോള കമ്പ­നി­യില്‍­നി­ന്ന് നഷ്ട­പ­രി­ഹാ­രം, സം­സ്ഥാ­ന­ത്തി­ന് അവ­കാ­ശ­മി­ല്ലെ­ന്നു കെ­.എം. മാ­ണി­



­കൊക്കോക്കോള കമ്പ­നി­യില്‍­നി­ന്ന് നഷ്ട­പ­രി­ഹാ­രം ഈടാ­ക്കാന്‍ ട്രിബ്യൂണല്‍ രൂ­പി­ക­രി­ച്ച സം­സ്ഥാന സര്‍­ക്കാരിനെ നട­പ­ടി­യെ ചോ­ദ്യം­ചെ­യ്ത കെ എം മാ­ണി­ക്കെ­തി­രെ ജല­സേ­ചന വകു­പ്പ് മന്ത്രി എന്‍ കെ പ്രേ­മ­ച­ന്ദ്ര­നും ട്രി­ബ്യൂ­ണല്‍ രൂ­പി­ക­രി­ക്കു­ന്ന­താ­യു­ള്ള പഠ­നം നട­ത്തിയ കമ്മ­റ്റി­യി­ലെ അം­ഗം എസ് ഫൈ­സി­യും രം­ഗ­ത്തെ­ത്തി. പൊ­തു­ജ­നാ­രോ­ഗ്യം സം­സ്ഥാന വി­ഷ­യ­മാ­ണെ­ന്നും ഇത്ത­രം വി­ഷ­യ­ങ്ങ­ളില്‍ നി­യമ നിര്‍­മാ­ണം നട­ത്താന്‍ സര്‍ക്കാ­റി­ന് അധി­കാ­ര­മു­ണ്ടെ­ന്നും മന്ത്രി അറി­യി­ച്ചു. എന്നാല്‍ ഇതി­നെ ചോ­ദ്യം ചെ­യ്യു­ന്ന കെ­.എം. മാ­ണി­യെപ്പോ­ലു­ള്ള­വര്‍ നഷ്ട­പ­രി­ഹാ­രം നല്‍­കാ­നു­ള്ള ബാ­ധ്യ­ത­യില്‍­നി­ന്ന് കൊ­ക്ക­ക്കോള കമ്പ­നി­യെ രക്ഷി­ക്കാ­നു­ള്ള ശ്ര­മ­മാ­ണ് നട­ത്തു­ന്ന­തെ­ന്നും എന്‍ കെ പ്രേ­മ­ച­ന്ദ്രന്‍ പറ­ഞ്ഞു.

­പ­രി­സ്ഥി­തി വി­ഷ­യ­ത്തില്‍ നി­യ­മ­നിര്‍­മ്മാ­ണം നട­ത്തേ­ണ്ട­ത് കേ­ന്ദ്ര­മാ­ണെ­ന്നും അതു­കൊ­ണ്ടു­ത­ന്നെ കൊ­ക്കോ­ക്കോള കമ്പ­നി­യില്‍­നി­ന്ന് നഷ്ട­പ­രി­ഹാ­രം ഈടാ­ക്കാന്‍ ട്രി­ബ്യൂ­ണല്‍ രൂ­പി­ക­രി­ക്കാന്‍ സം­സ്ഥാ­ന­ത്തി­ന് അവ­കാ­ശ­മി­ല്ലെ­ന്നു­മാ­ണ് കെ എം മാ­ണി­ നി­യ­മ­സ­ഭ­യില്‍ പറ­ഞ്ഞ­ത്.

സര്‍­ക്കാ­രി­നെ വി­മര്‍­ശി­ക്ക­ണ­മെ­ന്ന പ്ര­തി­പ­ക്ഷ­ദൗ­ത്യ­മാ­ണ് കെ എം മാ­ണി ഈ വി­ഷ­യ­ത്തി­ല്‍ ചെ­യ്തി­രി­ക്കു­ന്ന­ത്. വി­ഷ­മ­ലി­നീ­ക­ര­ണം നട­ത്തിയ കോള കമ്പ­നി­ക്കെ­തി­രെ അഞ്ചു­വര്‍­ഷം­വ­രെ തട­വു­ശി­ക്ഷ ലഭി­ക്കാ­വു­ന്ന പരി­സ്ഥി­തി­സം­ര­ക്ഷ­ണ­നി­യ­മ­ത്തി­ലെ 15.1 വകു­പ്പു­പ്ര­കാ­രം ഇതു­വ­രെ­യും നട­പ­ടി എടു­ക്കാ­ത്ത­തി­ന് മലി­നീ­ക­രണ നി­യ­ന്ത്രണ ബോര്‍­ഡി­ന്റെ ചു­മ­തല കൂ­ടി­യു­ള്ള ആരോ­ഗ്യ­മ­ന്ത്രി പി കെ ശ്രീ­മ­തി­ട്ടീ­ച്ച­റെ കെ എം മാ­ണി­ക്ക് വിര്‍­ശി­ക്കാ­മാ­യി­രു­ന്നു. എന്നാല്‍ അതൊ­ന്നും ചെ­യ്യാ­തെ ട്രി­ബ്യൂ­ണല്‍ രു­പീ­ക­രി­ച്ച­തി­നെ വി­മര്‍­ശി­ച്ച­ത് അങ്ങേ­യ­റ്റം സം­ശ­യാ­സ്പ­ദ­മാ­ണ്.

1 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

കിഴങ്ങന്‍ മാണി!