2010, സെപ്റ്റം 9

കമ്പോള നിലവാരം

ഇപ്പോള്‍ പല പത്രങ്ങളിലും വരുന്ന വാര്‍ത്തകള്‍ വിവിധ കമ്പനികളുടെ ഓഹരിവിലകളെ കൃത്രിമമായി സ്വാധീനിക്കുന്നുണ്ട്. തങ്ങള്‍ക്കു മുതല്‍മുടക്കുള്‍ള്ളതോ, തങ്ങളില്‍ നിക്ഷേപമുള്ളതോ ആയ കമ്പനികളുടെ സാമ്പത്തികനിലയെക്കുറിച്ചും, കച്ചവടപുരോഗതിയെക്കുറിച്ചും ചില പത്രങ്ങള്‍ ഊതിപ്പെരുപ്പിച്ച് കണക്കുകള്‍ നിറച്ച വാര്‍ത്തകള്‍ നല്‍കിവരുന്നു. അത് ഓഹരി ഉപഭോക്താക്കളെ വേണ്ടവണ്ണം തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ഇത്തരം പ്രവണത തീര്‍ത്തും അനാശാസ്യമാണെന്നും നിയന്ത്രിക്കണമെന്നും ഓഹരിക്കമ്പോളത്തെ നിയന്ത്രിക്കുന്ന സംഘടനയായ സെബി അഭിപ്രായപ്പെടുന്നു.


പല മാധ്യമസ്ഥാപനങ്ങളും ഇത്തരം ഇടപാടുകളില്‍ നിര്‍ലജ്ജം ഏര്‍പ്പെട്ടിരിക്കുന്നുണ്ടെന്നു സെബി ആശങ്കപ്പെടുന്നു. പൊതുവിപണിയില്‍ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളെക്കുറിച്ച് പരസ്യവും വാര്‍ത്തകളും നല്‍കുന്നതിനു പകരമായി മാധ്യമങ്ങള്‍ പ്രസ്തുക സ്ഥാപനങ്ങളുടെ ഓഹരികളും, കടപ്പത്രങ്ങളും വാറന്റുകളും കൈപറ്റുന്നതായി സെബി നിരീക്ഷിക്കുന്നു. ഇതു ക്രമേണെ രാജ്യത്തെ ഓഹരിവിപണനത്തെയും കച്ചവടനടത്തിപ്പിനെയും അപകടകരമായി ബാധിക്കുമെന്നു തിട്ടം.
 
2009ലെ പൊതു തിരഞ്ഞെടുപ്പില്‍ കാര്യമായ രീതിയില്‍ ചില പത്രങ്ങള്‍ പണം പറ്റി വാര്‍ത്തകള്‍ പുറത്തിറക്കിയെന്ന ആരോപണമുണ്ടായിരുന്നു.
 
നമ്മുടെ കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പു കൂടി അടുത്തു വരുന്നു, മേല്‍പ്പറഞ്ഞ വിധം ഉള്ളതെന്നു സംശയിക്കപ്പെടാവുന്ന വാര്‍ത്തകള്‍ സ്ദാചാര മേല്‍ വിചാരിപ്പുകാര്‍ എന്നു നടിക്കുന്ന ചില "മലയാള" പത്രങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെടുന്നു.
 
ചോദ്യമിതാണ്; ജനാധിപത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും മുഖ്യവിചാരിപ്പുകാരെന്ന വമ്പും കാട്ടിയിരിക്കുന്ന മാധ്യമങ്ങള്‍ തന്നെ ഇത്തരം അശ്ലീലമായ വേഴ്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ ഈ കണ്ടന്‍ പൂച്ചകള്‍ക്ക് പറ്റിയ മണി കണ്ടുപിടിക്കാന്‍ ആര്‍ക്കാണു കഴിയുക? അര്‍ബുദം ഒരലങ്കാരമല്ലെന്ന തിരിച്ചറിവ് പോലും ജനധിപത്യത്തിന്റെ നാലാം തൂണുകള്‍ക്കില്ലേ?
 
മാനായി എത്തുന്ന ഇത്തരം മാരീചന്മ്മാരെ നാം തിരിച്ചറിഞ്ഞു തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 
http://www.dillipost.in/